മുത്തശ്ശന്റെ മേശ
പാതിരാത്രി സഖാക്കളോടൊപ്പം വീട്ടിലേക്ക് കയറി വരുന്ന മുത്തശ്ശനേയും വന്നു കയറുന്നവർക്ക് സന്തോഷപൂർവ്വം ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന അമ്മമ്മയേയും പറ്റി കേട്ടാണ് ഞങ്ങൾ പേരക്കുട്ടികൾ വളർന്നത്. ഈ കഥകളൊന്നും തന്നെ അമ്മമ്മയോ മുത്തശ്ശനോ പറഞ്ഞതല്ല എന്നതാണ്
ചമ്പാരന്‍
പണ്ട് ഞാനിവിടെ ചമ്പാരനില്‍ വന്നതോര്‍മ്മയുണ്ടോ?കരംചന്ദിന്റെ കീശയില്‍ നിന്നും പുറത്തു ചാടിയ ഗാന്ധിജി അയാളോട് ചോദിച്ചു.ഒരു മൂളലിനു പിന്നാലെ, അന്ത്യമില്ലാത്ത മറുപടി പോലെ കണ്ണീരും വന്നു കൊണ്ടിരുന്നു. ആശ്വസിപ്പിക്കാന്‍ നില്‍ക്കാതെ ഗാന്ധിജി ചരിത്രത്തിലേക്ക് ഇറങ്ങി നടന്നു.
ഭൂപടങ്ങള്‍ തിരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.
\’\’മറീന അബ്രാമോവിചിനെ പറ്റി കേട്ടിട്ടുണ്ടോ നീ?\’\’
ഗാര്‍ഗിയില്‍ നിന്നും വന്ന ആ ചോദ്യം അടിഞ്ഞു കൂടിയ പാട പോലെ സ്വന്തം അഭിമാനത്തിനു മുകളില്‍ അലോസരമുണ്ടാക്കുന്നതായിരുന്നെങ്കിലും, നിസംഗഭാവത്തില്‍ അറിയാമെന്നു മാത്രം പറഞ്ഞ് അതിനെ ഊതിയകറ്റി ചായ കുടിക്കുന്നതിലേക്ക് മാത്രം ശ്രദ്ധിച്ച് അവനിരുന്നു.
കിഷ്‌കിന്ധ
നീ കടലില്‍ ഇറങ്ങി നിന്നിട്ടുണ്ടോ ? അരയോളം.. നെഞ്ചോളം.. കഴുത്തോളം.. അങ്ങനെ കഴുത്തോളം കടലില്‍ മുങ്ങി നില്‍ക്കുമ്പോള്‍ തിര വന്നു നമ്മളെ കശക്കിയെറിയും.. നേരെ നില്‍ക്കാന്‍ നമ്മള്‍ കഷ്ടപ്പെടും. നേരെ നില്‍ക്കാന്‍ പറ്റിയവര്‍ നിന്നു
കനു ദയാൽ
ജനനകിടക്കയിലും മരണ കിടക്കയിലും
വഴിയോരത്തും മണിമാളികയിലും
കടൽതീരത്തും കായൽ ചുഴികളിലും
കൂവിവിളിച്ചോതുന്ന തീവണ്ടികൾക്ക്
അകത്തും പുറത്തമൊരുപോലെ
കാണാം നിങ്ങൾക്ക് കനുവിനെ.
അന്തമില്ലാത്ത നടത്തം.
രാവിലെ നനഞ്ഞ മഴ ഉണങ്ങിയിട്ടില്ല.. വിറച്ചു വിറച്ച് ക്ലാസ്സില്‍ ഇരിക്കുമ്പോഴാണ് അച്ഛന്‍റെ ഫോണ്‍ വരുന്നത്. സാര്‍ പഠിപ്പിച്ചോണ്ടിരിക്കുന്നതിന്റെ ഇടയില്‍ ഫോണ്‍ എടുത്തു സംസാരിക്കുന്നത് കണ്ടപ്പോളാണ് അനു ചോദ്യങ്ങളുമായി വരുന്നത്.. ആരാ?.. എന്താ..? സ്ഥിരം കുന്നായ്മകള്‍