I write here...

മരണപുസ്തകത്തിലെ അനുബന്ധം – 1

ശ്രീപാർവതി മരിച്ച് പതിനൊന്നാം നാൾ കോഴിക്കോട് നിന്നും ഒറ്റക്ക് കാറോടിച്ച് കന്യാകുമാരിയിലേക്ക് പോകുന്ന ശ്രാവൺ എന്നിൽ പറയത്തക്ക ആശ്ചര്യമുണ്ടാക്കുന്ന ഒരു വിഷയമായിരുന്നില്ല. ചിലപ്പോൾ അതവന് നന്നായറിയുന്നതു കൊണ്ടായിരിക്കാം തിരുവനന്തപുരത്തെത്തിയപ്പോൾ അന്വേഷിച്ചുപിടിച്ച് വണ്ടി എന്റെ നേർക്ക് തിരിഞ്ഞതും. 

Read More »

ശവക്കുഴി തോ(താ)ണ്ടുന്നവർ.

പള്ളിപെരുന്നാൾ കഴിഞ്ഞ് രാത്രി വൈകിയെത്തിയതിന്റെ ക്ഷീണം ഉറങ്ങി തീർക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മൊബൈലിലേക്ക് ആ വിളി വന്നത്. ജനലിലൂടെ വെളിച്ചം പോലും അകത്തേക്ക് കടക്കാൻ ഒന്ന് മടിക്കുമ്പോഴാണ് യാതൊരു കൂസലും കൂടാതെ ഫോൺവിളിയുടെ രൂപത്തിൽ ശല്യം

Read More »

പ്രഭാതസന്ധ്യ

സന്ധ്യകളിൽ അനവധി കാറുകൾ നഗരത്തിന്റെ തിരക്കിൽ നിന്നും ദൂരേക്ക് ഓടിയൊളിക്കുന്നത് ബാൽക്കണിയിലിരുന്നാൽ കാണാം. പാലം കയറിയിറങ്ങി അസ്തമിക്കുന്ന ആ വെളിച്ചവും കണ്ട് അവിടെയിരിക്കുന്നതായിരുന്നു ഇഷിതയുടെ പ്രിയപ്പെട്ട വിനോദം. അവസാനിക്കാറായ ദിവസത്തിന്റെ സ്വഭാവം നോക്കി അവൾക്ക്

Read More »

പളുങ്കുമണികൾ

പെയ്തു തോർന്ന മഴയുടെ സ്വാധീനം കാരണമാവാം, റോഡിൽ ആവശ്യത്തിൽ കൂടുതൽ തിരക്കുണ്ടായിരുന്നു. ഇഴുകി ചേർന്നു പോകുന്ന വാഹനങ്ങൾക്കിടയിൽ ടാക്സി കാറിന്റെ ജനാലയിൽ തല വെച്ചു കൊണ്ട് മദി ആകാശത്തിലേക്ക് നോക്കി. ചുറ്റുപാടും ഇരുട്ടു മൂടി

Read More »

മായക്കാഴ്ചകളുടെ അഭ്രപാളികൾ.

മായാജാലത്തിന്റെ പ്രത്യേകത ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിലാണ് ഇരിക്കുന്നത്. കാഴ്ചക്കാരനോട് രഹസ്യം വെളിപ്പെടുത്തിയാൽ പിന്നെ മായാജാലമില്ല. അത് കൊണ്ട് തന്നെ അവതാരകൻ കാഴ്ചക്കാരനോട് സത്യസന്ധത പുലർത്തേണ്ട കാര്യവുമില്ല. പക്ഷേ കാഴ്ചക്കാരന് വേണമെങ്കിൽ ശ്രദ്ധിച്ച് നോക്കി രഹസ്യം കണ്ടെത്താൻ സാധിക്കും. മായാജാലത്തെ സംബന്ധിച്ചിടത്തോളം ഒരു കാണിയും അങ്ങനെ മായാലോകത്തിൽ നിന്നും പുറത്ത് വരാൻ ശ്രമിക്കാറില്ല. പക്ഷേ, നമുക്ക് ചുറ്റുമായി അനവധി മായാലോകങ്ങൾ  നിർമ്മിക്കപ്പെടുന്ന ഇക്കാലത്ത് കാഴ്ചയിലെ ശരിയില്ലായ്മ തിരിച്ചറിഞ്ഞ് പുറത്ത് വരാനുതകുന്ന വിവേകബുദ്ധിക്ക് പ്രസക്തി കൂടിക്കൊണ്ടിരിക്കുകയാണ്.  

Read More »